Posts

ഒരു കിലോ അരിക്കെന്താ വില?

Image
ഒരു കിലോ  അരിക്കെന്താ വില?!! ======================= അതെ, ഇങ്ങ് ഹൈറേഞ്ചിലെ ഓണംകേറാമൂലയിലുള്ള നാണുചേട്ടന്റെ ചായക്കടയില്‍ മാത്രമല്ല, മലയാളക്കരയ്ക്കപ്പുറം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സുന്ദര സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തി പറക്കുകയല്ലായിരുന്നോ? രാഷ്ട്രീയം പറയരുതെന്ന് എഴുതിയാലും പലപ്പോഴും മുന്തിരിക്കള്ളിനൊപ്പം വിഴിഞ്ഞവും നുരഞ്ഞു പതയാറുണ്ടെന്നും അത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലാവും അവസാനിക്കുന്നതെന്നും സ്വന്തം ഷാപ്പില്‍ നിന്ന് ദാമു ചേട്ടനും ആണയിട്ടപ്പോള്‍ കൊഞ്ചും കരിമീനും കള്ളും നുകര്‍ന്നിരുന്നവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ത്തു ചിരിച്ചു. ഇതെന്താണിപ്പോ പറയാന്‍ സമ്മതിക്കില്ലേ എന്ന അര്‍ത്ഥത്തില്‍ ദാമു ചേട്ടന്‍ അവരെ ഒന്നു നോക്കി. അതൊന്നും ശ്രദ്ധിക്കാതെ വര്‍ക്കിച്ചനും പരമുവും അടിച്ചു കിറുങ്ങിയിരുന്ന ഖാദര്‍ കോയയുടെ മുന്നിലെ കള്ളു അടിച്ചുമാറ്റി ഇരുവരുടേയും ഗ്ലാസ്സിലേക്കു പകര്‍ന്ന് ഒന്നുമറിയാത്തതുപോലെ സാവകാശം കുടിച്ചു തീര്‍ത്തു. കോയ പയ്യെ തലപൊക്കി. മുഖത്ത് വിളറിയ ചിരി. 'വിഴിഞ്ഞല്ലേ.. അതു പറ്റീരല്ലേ....' അതിനപ്പുറം കോയ പറഞ്ഞില്ല. ആമ തലവലിക്കും പോലെ കോയ വീണ്ടും ഡസ്‌കില...

ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!!

Image
ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!! അന്ന് ഓഫീസില്‍ നിന്ന് നേരെ ഇറങ്ങിയത് പുതുവര്‍ഷം ആഘോഷിക്കാനായാണ്. രണ്ടു മൂന്നു ബേക്കറികളില്‍ കയറിയിട്ടാണ് ഉദ്ദേശിച്ച രീതിയില്‍ നല്ലൊരു ചോക്ലേറ്റ് കേക്ക് കിട്ടിയത്. ആദ്യമായി സ്വന്തം ശമ്പളമുപയോഗിച്ച് ഒരു ആഘോഷത്തിനുള്ള കേക്ക് വാങ്ങുന്നതിന്റേയും പ്ലാന്‍ ചെയ്തതുപോലെ എല്ലാം നടക്കുന്നതിന്റേയും സന്തോഷത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. അല്പമൊന്നു നടന്നില്ല, അടച്ചിട്ടിരുന്ന ഒരു ഇലക്ട്രോണിക്‌സ് കടയുടെ മുന്നില്‍ പഴന്തുണി പുതച്ച് ഒരാള്‍ ഇരിക്കുന്നതു കണ്ടു. പുതുവര്‍ഷത്തിന്റെ ഒരുക്കങ്ങളൊന്നും കാണാതെ വിശന്നു തളര്‍ന്നു ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഭിക്ഷാടനത്തിന്റെ പേരില്‍ ആളെ പറ്റിക്കാന്‍ ഇറങ്ങിയ ആളല്ലല്ലോ എന്നും തോന്നി. കൈയിലുള്ള കേക്ക് കൊടുത്താലോ എന്നാണ് പിന്നെ ചിന്ത പോയത്. കേക്കിന്റെ വില മാറിയതോടെ കൈയിലാണെങ്കില്‍ വണ്ടിക്കൂലി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഓഫീസിലെ പുതുവത്സരാഘോഷത്തിനായി തൂവെള്ള നിറമുള്ള ഡ്രസ്സിനു മാച്ചാവുന്ന തരത്തില്‍ ബാഗും മാറിയെടുത്ത് രാവിലെ ഇറങ്ങിയപ്പോള്‍ എടിഎം കാര്‍ഡും എടുത്തുവയ്ക്കാന്‍ ഓര്...

എന്റെ മൊബൈല്‍ഫോണ്‍ പോയേ........................

Image
         വീടിനു സമീപമുള്ള റോഡില്‍ നിന്നും വാഹനങ്ങളുടെ ബഹളം കേട്ടാണ് അന്ന് ഫിലിപ്പോസ് ഉറക്കമുണര്‍ന്നത്. എന്തേ അലാറം അടിക്കാത്തെ എന്നറിയാന്‍ മൊബൈല്‍ ഫോണ്‍ തിരഞ്ഞ കൈയ്യില്‍ ഒന്നും തടഞ്ഞില്ല. നിലത്തു വീണിട്ടുമില്ല. എഴുന്നേല്‍ക്കാതെ തന്നെ അമ്മയെ വിളിച്ച് മൊബൈല്‍ ഫോണ്‍ തിരക്കി. ആ മറുപടി അയാളെ ഞെട്ടിച്ചു. ചാടി എഴുന്നേറ്റ് മുറി മൊത്തം പരതി. അമ്മയുടെ മൊബൈലില്‍ നിന്നും വിളിച്ചു നോക്കാനായി അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ അമ്മ മൊബൈല്‍ ഫോണ്‍ തിരയുകയായിരുന്നു. കൈയിലൊരു ചാര്‍ജറും ഉണ്ടായിരുന്നു.                  ഫിലിപ്പോസിന് ആകെ തല കറങ്ങി. ഒന്നും രണ്ടുമല്ല, രൂപ 20000 ആണ് ആ മൊബൈല്‍ ഫോണിന്റെ വില. അല്ല വീട്ടിലെ എല്ലാ ഫോണുകളും മോഷണം പോയോ? എന്നിരുന്നാല്‍തന്നെ മോഷണം നടന്നതിന്റെ അറിയിപ്പുകള്‍ ഒന്നുമില്ല. അങ്ങിനെ നില്ക്കുമ്പോഴാണ് ശേഖര്‍ വീട്ടിലോട്ടു വരുന്നത്. അവന്റെ വീട്ടിലും തൊട്ടടുത്ത വീടുകളിലുമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെല്ലാം കാണാതായിരിക്കുന്നു. ഇത്തവണ ഫിലിപ്പോസ് ശരിക്കും ഞെട്ടി. അപ്പോഴാണ് ഓര്‍ത്തത്, ശാരിയെ വിളിക്കാന്‍ സമയ...

ആ തേങ്ങല്‍ നിങ്ങള്‍ കേട്ടുവോ ?!

Image
ഒറ്റപ്പെടുത്തലുകളും ഒഴിവാക്കലുകളും അനുഭവിക്കപ്പെടുന്ന വൃദ്ധജനതയുടെ നൊമ്പരങ്ങള്‍.... നാളെ നമ്മുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമായേക്കാം.. എന്നിരുന്നാലും കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവേണ്ടവരല്ലേ നാം ഓരോരുത്തരും...! നിഷ്‌കളങ്കമായ സ്‌നേഹം തട്ടിത്തെറിപ്പിക്കുകയല്ലേ, നമ്മളില്‍ പലരും? നൊന്തുപെറ്റ മാതാവിനെ മറന്നു ജീവിക്കുന്നതെങ്ങിനെ? അഛ്ചനോടുള്ള ഭയവും ബഹുമാനവും മാറി വെറുപ്പും ബാധ്യതയുമാവുന്നതെങ്ങിനെ? അമ്മ വേലക്കാരിയും അഛ്ചന്‍ കാവല്‍ക്കാരനുമാവുന്നതെങ്ങിനെ? ഉത്തരം ലഭിക്കാത്ത കുറെയേറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ മിന്നിമായുമ്പോളും എവിടെയോ ഒരു അമ്മ തേങ്ങുകയാണ്...! സ്വന്തമെന്നു കരുതി നെഞ്ചോടുചേര്‍ത്ത മക്കളെ ഒരു നോക്കു കാണാനാവാതെ...! അതെ, ശൈശവത്തിന്റെ നൈര്‍മല്യമുള്ള ഒരു വാര്‍ദ്ധക്യമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്..!! കൈത്താങ്ങാവാന്‍ കരുതലിന്റെ കരമാവട്ടെ മക്കള്‍..!! വാര്‍ദ്ധക്യം ഒറ്റപ്പെടുമ്പോള്‍...! ഇടവപ്പാതിതന്‍ തോര്‍ന്നിടാത്തൊരാവെണ്‍- മഴത്തുള്ളികളെന്‍ ജന്മദിിനങ്ങളോരോന്നായ് ആഘോഷിച്ചാനന്ദിപ്പതു കണ്ടു ഞാന്‍ ..!               ...

പൂവുകള്‍ കൊഴിയുമ്പോള്‍...

Image
                  കാറ്റാടിമരങ്ങള്‍ കാറ്റില്‍ ചൂളം വിളിക്കുന്ന കലാലയത്തിന്റെ മുറ്റത്തു കൂടി നടന്നു നീങ്ങുമ്പോള്‍ മുഖത്ത് പാറിക്കളിക്കുന്ന മുടികളെ മാടിയൊതുക്കുവാന്‍ അവള്‍ക്കു സാധിച്ചില്ല. ഇതിനു മുമ്പ് ഈ വഴിയിലൂടെ അവള്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല. അപ്പോഴെല്ലാം അവളെ കളിയാക്കിയും സാന്ത്വനിപ്പിച്ചും തമാശകള്‍ പറഞ്ഞും എന്നും അവള്‍ക്കൊരു കൂട്ടായി അവന്‍ ഉണ്ടായിരുന്നു. പരസ്പരം പറയാതെ അവര്‍ തമ്മില്‍ അറിഞ്ഞിരുന്നു. ഒരിക്കലും ആ മനസിലാക്കല്‍ വാക്കുകളില്‍ ഉണ്ടായിരുന്നില്ല, അത് മനസില്‍ മാത്രമായിരുന്നു.            അന്ന് ആ കലാലയത്തിന്റെ ഇടനാഴികളിലും, മുറ്റത്തെ ചെമ്പകമരത്തിന്റെ ചുവട്ടിലും അവന്റെ കവിതകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതിന്നും മുഴങ്ങിക്കേള്‍ക്കുന്നതായി അവള്‍ക്കു തോന്നി. കവിതകളുടേയും തന്റേയും മാത്രം സുഹൃത്തായി താന്‍ കരുതിയിരുന്ന അവന്‍ മരണത്തിന്റെ കൂടി സുഹൃത്തായിരുന്നുവെന്ന് അവള്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല.                     വര്‍ഷങ്ങളും,...

കാമുകന്‍ കൊലയാളിയാവുമ്പോള്‍...!??!!

Image
പ്രണയമാണു വിഷയം- പ്രണയാഭ്യര്‍ത്ഥന  നിരസിച്ചതിന് പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുന്നു !! മുഖത്ത് ആസിഡ് ഒഴിക്കുന്നു ! കാറിടിപ്പിച്ച് കൊല ചെയ്യാന്‍ ശ്രമിക്കുന്നു!! രക്ഷിക്കാന്‍ ചെന്നവരേയും ഉപദ്രവിക്കുന്നു.!! എവിടേക്കാണീ പോക്ക്??!! ഒരു പെണ്‍കുട്ടി തന്റെ ഇഷ്ടം നിരസിച്ചാല്‍ അവളെ കൊന്നു തള്ളണമെന്ന ധാര്‍ഷ്ട്യം ഇവര്‍ക്കെങ്ങിനെ ഉണ്ടായി? സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന സംഭവം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. അതിനു തൊട്ടുപുറകെയാണ് കാമുകന്മാരുടെ മൃഗീയ സ്വഭാവം എന്നല്ല പൈശാചിക രൂപം വീണ്ടും വീണ്ടും മാധ്യമങ്ങളിലൂടെ ജനമറിയുന്നത്.പെണ്‍കുട്ടികളുടെ ചതിയോ വഞ്ചനയോ ആവാം ചിലപ്പോള്‍ ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നു കരുതുന്നവരും കുറവല്ല.. പ്രണയത്തിനിപ്പോള്‍ വഞ്ചനയുടെ നിറമായോ? പോക്കറ്റിലെ പൈസ തീരുന്നതിനനുസരിച്ച് ഗുഡ് ബൈ പറഞ്ഞകലുന്ന പെണ്‍കുട്ടികളും കുറവല്ല. എന്നിരുന്നാല്‍ തന്നെ അതിനുള്ള മറുപടി അരുംകൊലയാണെന്ന് കരുതാനാവില്ല. ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നു പറയുന്നതും, ആ പേരില്‍ കൂട്ടുകാര്‍ക്കു മുന്നില്‍ വീമ്പടിക്കുന്നതും, അവള്‍ താന്‍ പറയുന്നതെല്ലാം അനുസരിക്ക...

അമ്പാടിക്കണ്ണന്..

Image
അമ്പാടിക്കണ്ണന്.... കുറുമ്പും കാര്യവും എന്ന ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആശംസിക്കുന്നു.. ഈ ആണ്ടു പിറവിയില്‍ പഴയൊരു കവിതയിലൂടെയാണ് കുറുമ്പും കാര്യവും വിഷു ആഘോഷിക്കുന്നത്. വര്‍ഷങ്ങള്‍ എത്ര മുന്നോട്ടു പോയാലും പിന്നോട്ട് പോയാലും കള്ളക്കണ്ണന്റെ മായാവലയത്തിലാണ് ഭകതരെന്നും.. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണനെക്കുറിച്ചെഴുതിയ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്-സ്‌കൂള്‍ പഠനക്കാലത്ത് കുത്തിക്കുറിച്ചതാണീ വരികള്‍... നന്ദഗോപാല കൃഷ്ണാ മുകുന്ദാ.. എന്‍ കൃഷ്ണാ ജനപ്രീയ.. നീലവര്‍ണ്ണാ നീ ഭവാനീശ്വരന്‍, താമരക്കണ്ണാ നീ എന്നില്‍ വസിപ്പൂ.. ഭൂമിനാഥാ നിന്‍ ചൈതന്യം, എന്‍ ചേതനയില്‍ തുളുമ്പുന്നു.. രോഹിണീ നക്ഷത്രപുത്രാ, വസുദേവ നന്ദനാ, നന്ദഗോപാല കൃഷ്ണാ മുകുന്ദാ.. കമലനേത്രാ നമോസ്തുതേ....