മലയാളത്തിന്റെ പപ്പേട്ടനും ലോലയും..
പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച കലാകാരന്‍, കഥകളുടെ തമ്പുരാന്‍ പി പത്മരാജന്‍ എന്ന പപ്പേട്ടന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്സുതികയുന്നു. 1991 ജനുവരി 24നാണ് അദ്ദേഹം യാത്രയായത്. ചലച്ചിത്ര സംവിധായകന്‍ ,തിരക്കഥാകൃത്ത് ,സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പപ്പേട്ടന്റേതായി പ്രണയവും മഴയും പേമാരിയായി പെയ്തിറങ്ങിയ തൂവാന തുമ്പികള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നിങ്ങനെ മലയാളികളുടെ മനസ്സില്‍ പ്രണയം ഒഴുകിയ അനേകം തിരക്കഥകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക... എന്നു പപ്പേട്ടന്‍ കുറിച്ചപ്പോള്‍ പ്രണയവും വിരഹവും ഒരുപോലെ പങ്കുവെയ്ക്കുന്ന ലോലയില്‍ പ്രണയത്തിന്റെ ത്യാഗമെന്ന മുഖമാണ് വായനക്കാരന്‍ കണ്ടത്. ലോല- എന്റെ പേര് അവളില്‍ വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്. 'സംസ്‌കൃതത്തില്‍ ഒരു പേരോ?' 'അതെ.' 'നിങ്ങള്‍ സംസ്‌കൃതമാണോ സംസാരിക്കുക?' 'അല്ല.' 'പിന്നെ?' ...