Posts

ആദ്യ പ്രണയം

Image
ആദ്യപ്രണയമതെന്നും മനസിന്റെ മണിവീണക്കമ്പികൾ മറക്കാത്ത സംഗീത- മത് വീണ്ടും വീണ്ടുമോർത്തോർമകൾ നുണയുമ്പോഴും പ്രണയമാണെനിക്കാ പെണ്കുട്ടിയോട്.. മധുരമേറുന്ന തേൻനിലാവിനെ വെല്ലുന്ന പരിമളം നിറഞ്ഞ പനിനീരിനെ വെല്ലുന്ന ചെഞ്ചുണ്ടു ചിരിതൂക്കി മുത്തുപൊഴിക്കുമ്പോൾ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട് കൂടെപിറന്നവർ കാര്യമറിഞ്ഞത് കൃത്യമായ് താതനെവന്നറിയിച്ചതേ മാനസേ ചൊല്ലി പിതൃപാദം കൂപ്പി ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. പ്രണയമോ പ്രണയിക്കവേണ്ടുന്ന പ്രായ മിതല്ലെന്നു ശാന്തനായോതിനാളന്നേരം.. പ്രായപിടിവാശി മൂലംകനപ്പിച്ചു ചൊന്നു ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. ഓര്മവച്ചൊരു നാൾ മുതൽ താണുവട്ടം പറന്ന പരുന്തിനുപോലും നല്കാതെ  ചിറകിന്നടിയിൽ സൂക്ഷിക്കുന്ന പോലെന്നെ നോക്കിയോരച്ഛനോടോതി ഞാൻ പ്രണയമുണ്ടെനിക്കാ പെണ്കുട്ടിയോട്.. ധൈര്യമുള്ളതതി വെപ്രാളവും ഭീതിയോടും ചെന്നു തുറന്നു പറഞ്ഞുവാസുന്ദരിയോട്. മറുപടിതന്നു പ്രണയം വേണ്ട സൗഹൃദം താനെന്നുമുത്തമം.. ഏറെ നാണക്കെടു-തോന്നിയെങ്കിലും പ്രണയമാണെനിക്കവളോട്.. കാലമേറെ കഴിഞ്ഞുവെന്നാകിലും ശിരോരോമങ്ങളിൽ മഞ്ഞുമൂടിയെങ്കിലും ആദ്യപ്രണയമോരോർമ്മയാണതിനാലി...

പ്രളയം!

Image
ശമിക്കാതിരിക്കട്ടെയീ പ്രളയം മനസ്സിലെ സ്നേഹത്തിൻ പ്രളയം... റോമി തോമസ് തൊടുപുഴ

Martyrized Dreams

Image
നെഞ്ചിനുള്ളിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടിയവരാണ്.. അവളും അവനും... സ്വപ്നങ്ങളുടെ ചിറകിൽ അവരങ്ങിനെ പാറി നടന്നു.. പിണങ്ങിയതും പരിഭവം പറഞ്ഞതുമെല്ലാം അതേ സ്വപ്നങ്ങളുടെ പേരിലായിരുന്നു.. തോളോടു തോൾ ചേർന്നു നടന്ന സ്വപ്നങ്ങളെ ഒരിക്കലും പിരിയാനാവാത്ത പോൽ അവരങ്ങു സ്നേഹിച്ചുപോയി... എന്നാൽ ഒരു ദിവസം, ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് അവരിരുവരും നടന്നകന്നു.... ഇരു മനസ്സുകളിലും അടക്കം ചെയ്ത സ്വപ്നങ്ങളുടെ അണയാത്ത കനലുകൾ അവശേഷിപ്പിച്ച്... *** നെഞ്ചോടു ചേർത്തുവച്ച സ്വപ്നങ്ങളെ യാഥാർത്യമാക്കാനാവാത്തവരെല്ലാം കൊലയാളികളാണ്....!?! എന്തിനോ വേണ്ടി ഇരുട്ടിൻ്റെ മറവിൽ കഠാര കൊണ്ട് അവയെ കുത്തിക്കൊലപ്പെടുത്തിയവർ... നെഞ്ചിനുള്ളിൽ സ്വപ്നങ്ങൾ അവശേഷിപ്പിച്ച നെരിപ്പോടുമിട്ട് വെന്തുനീറുന്നവർ.... സ്വപ്നങ്ങളുടെ ഓർമ്മകളെ അല്ല.. സ്വപ്നങ്ങളെയാണ് നെഞ്ചോടു ചേർക്കേണ്ടത്.. കൊല്ലാതിരിക്കുക.. ഉള്ളിലുള്ള സ്വപ്നങ്ങളെ... #Martyrized_dreams

എന്തിനീ ആഗ്രഹം?!! - FOLLOW UP

Image
ഉത്തരം...!!! കാലമേറെയായില്ലേ സഖേ..                                        എന്തേ വൈകി ചോദിക്കുവാനീ ചോദ്യം.. മിഴികളിൽ തെളിഞ്ഞൊരാ കരിമഷിയെല്ലാം      കണ്ണുനീരൊഴുക്കിനാൽ മാഞ്ഞുപോയി ..            മിഴികളിൽ മിന്നിയ നീർക്കണം  ജീവിതച്ചൂടിനാൽ വറ്റി വരണ്ടുപോയി .. തീരാദുരിതങ്ങൾ പേറിയ യാത്രയിൽ ചൊടിയിലെ ശോണിമയും കളഞ്ഞുപോയി ... ജീവിതച്ചുഴിയിൽ കരകാണാതുഴലുമ്പോൾ ചിരിയെന്നതെന്നേ   മറന്നുപോയി.. മണിക്കമ്മലായോ മൂക്കുത്തിയായോ മണിമാലയായോ നീയണിഞ്ഞാലും ആവില്ല യാത്രയിലെവിടെയോ നഷ്ടമാം ജീവിതത്തിളക്കം തിരികെയേകാനായ്.. ഇടറിവീഴും പാദങ്ങളെ പുൽകുന്നത് തളയല്ല ജീവിത ബന്ധനങ്ങളല്ലോ.. എന്തേ വൈകി നീയീ ചോദ്യമുയർത്തുവാൻ കാലമേറെക്കഴിഞ്ഞു പോയില്ലേ... അന്നു നീ ചോദിച്ചിരുന്നെങ്കിൽ തന്നേനെ ഉത്തരമായി നിൻ കൈയിലെൻ ജന്മം.. സഫലമായേനെ എൻ്റെയീ ജീവിതം പാഴായിയിങ്ങനെ പോ...

നീ....

Image
നീ....                                                                                 ഞാൻ നട്ടുനനച്ചയെൻ്റെ കുഞ്ഞുച്ചെടിയിലെ പൂവിറൂത്തു  നീ... ഞാനോമനിച്ചു വളർത്തിയ                                              കുഞ്ഞുക്കിളിയുടെ                                                            ചിറകരിഞ്ഞൂ    നീ... ഞാൻ കൊളുത്തിയൊരിത്തിരി                          വെട്ടം ഊതിയണച്ചു നീ... എന്റെ പുല്ലാങ്കൂഴലിലെ  ...

മോഹങ്ങൾ...!!

Image
മഴ പെയ്തു തോർന്ന വഴിവീഥികളിൽ കൂടി പ്രിയപ്പെട്ടവന്റെ കൈപിടിച്ച്  ഒന്ന് നടക്കണം. നഷ്ടപ്പെടുത്തിയത് ഒക്കെയും എന്റെ ഇഷ്ടങ്ങൾ ആയിരുന്നു എന്ന് അവനോടെനിക്  പറയണം. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന്  ഉറപ്പുള്ള എന്റെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും കുറിച്ചൊക്കെയും എനിക്ക്   വാതോരാതെ പറയണം . എന്ത് പറ്റി  വായാടി  നിനക്കിന്നു  എന്ന്  ചോദിക്കുമ്പോൾ അത് കേൾക്കാത്ത പോലെ വീണ്ടും  എനിക്ക് പറയണം. എന്നിലെ മോഹങ്ങൾക് ചിറകുകൾ വെച്ച് പറക്കുവാൻ ആഗ്രഹം  ഉണ്ടായിരുന്നു എന്ന്. അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു   മറുത്തൊരു വാക്ക് പറയാൻ ആവാതെ എന്റെ മിഴികളിൽ നോക്കി എന്നെ  നോക്കി   ഇത്  വരെ മനസിലാക്കാൻ കഴിയാതെ പോയ എന്റെ പ്രിയപ്പെട്ടവനോട് ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഇന്നലെകളിൽ നടക്കാതെ പോയ മോഹങ്ങൾ സാക്ഷാത്കരിക്കാനായ് പുനർജനിക്കണം എന്ന്  പറയണം.  അങ്ങനെ പറഞ്ഞു ദൂരേക് നടന്നു  നീങ്ങണം   ഒരിക്കലും  തിരിച്ചു  വരാതെ ഈ  ലോകത്തിന്റെ  അറ്റത്തേക്ക്... ചിത്ര തൊടുപുഴ

എന്തിനീ ആഗ്രഹം?!!

Image
മിഴികളിൽ തെളിയുന്ന കരിമഷിയാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!? മിഴിയൊന്നു ചിമ്മുമ്പോൾ ഇമകളിൽ മിന്നുന്ന മിഴിനീരായ് മാറുവാനാഗ്രഹിച്ചു... ചൊടിമലർച്ചെണ്ടിലെ ചുടുചുവപ്പാകുവാൻ ഒരു നേരം ഞാനെന്തിനാഗ്രഹിച്ചു...!! നിമിനേരം പടരുന്ന ചൊടിമലരിണയിലെ ചിരിയെത്തലോടുവാനാഗ്രഹിച്ചു...! ! കവിൾത്തടം തഴുകുന്ന മണിക്കമ്മലാകുവാൻ വെറുതെ ഞാനെന്തിനോ ആഗ്രഹിച്ചൂ...!! മുടിയിഴ തഴുകുന്ന അരുമയാം മൂക്കിലെ മൂക്കുത്തിയാകുവാൻ ആഗ്രഹിച്ചു... സ്ഥിരമായ് മാറിടച്ചൂടിൽ ഇടംപറ്റും മണിമാലയാകുവാൻ ആഗ്രഹിച്ചൂ... പൂവിതൾ തോൽക്കും നിൻ കാലിണ പുൽകുന്ന  കാൽത്തളയാകുവാൻ ആഗ്രഹിച്ചൂ... എന്തിനീ ആഗ്രഹം എന്നൊന്നറിയാനായ് അലയുന്നു ഞാൻ സഖീ അന്നുമിന്നും..... ഫാത്തിമ ബീഗം തൊടുപുഴ