Posts

വിദ്യാരംഭം

Image
പണ്ട് പണ്ട്.... (ഹേയ് ഒരുപാട് പുറകോട്ട് പോകേണ്ടതില്ല..!! കാരണം എനിക്ക് മൂന്നു വയസാകുന്നതിനു മുമ്പുള്ള കാര്യമാണ് പറഞ്ഞു വരുന്നത്..!) മുവാറ്റുപുഴയിലെ സുന്ദരേശ്വരന്‍ നായര്‍ എന്ന ഉന്നതവിദ്യാസമ്പന്നനും (ഡബിള്‍ എംഎ) ഏവരുടേയും ആരാധ്യനുമായ ഗുരുവിനരുകിലേക്ക് ആറു വയസ്സുകാരി കുഞ്ഞേച്ചിയുടെ കൈപിടിച്ചാണ് പച്ച കുട്ടിയുടുപ്പിട്ട ആ സുന്ദരിക്കുട്ടി കയറിച്ചെന്നത്...(ശ് ശ്്...അന്ന് എന്നെ കണാന്‍ ഭയങ്കര ഗ്ലാമറായിരുന്നൂന്നെ.!!) എഴുത്തിനിരിക്കാനായി ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞ് ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന അമ്മാവന്‍ (എന്റെ പ്ലസ് ടു പഠനക്കാലത്താണ് സുധയമ്മാവന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞത്.) ഞങ്ങള്‍ ചെന്നിറങ്ങിയപ്പോള്‍ വെറ്റിലയും അടയ്ക്കയും വാങ്ങി അമ്മയെ ഏല്‍പ്പിച്ചു. അക്ഷരങ്ങളെ തൊട്ടറിയാന്‍ ഗുരുദക്ഷിണയായി നല്‍കിയ ആ വെറ്റിലയും അടയ്ക്കയും നാണയത്തുട്ടും തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി ഞാന്‍ കരുതുന്നത്..അതും എന്റെ സുധയമ്മാവന്റെ വക!). കരഞ്ഞും ചിരിച്ചും കുറുമ്പുകാട്ടി ഓടിനടക്കുന്ന കുറച്ചു കൂട്ടുകാര്‍ക്കിടയില്‍ ഊഴം കാത്ത് ഞാനുമിരുന്നു. ചന്ദനത്തിരിയുടെ സുഗന്ധത്തിനൊപ്പം ചന്ദനവും അവലും മലരും ശര്‍ക...

കടലാസുക്കഷ്ണത്തിന്റെ ഡയറിക്കുറിപ്പ്!!!

Image
ഞാന്‍ ഉറങ്ങുകയാണ്....!! തകരപ്പെട്ടിക്കുള്ളില്‍ ചിതലരിച്ചു തുടങ്ങിയ രേഖാചിത്രം പോലെ, നിന്റെ ഹൃദയത്തിനുള്ളില്‍...!! ചിതലുകള്‍ കാര്‍ന്നു തിന്നുന്ന വേദനയിലും, നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ മിന്നിമായുന്ന ആ അവസാന നിമിഷത്തെ സ്വപ്‌നം കണ്ടുകൊണ്ടൊരു ഉറക്കം!! വിറപൂണ്ട കൈകളാല്‍ ഈ     കടലാസുക്കഷ്ണമെടുത്ത് നീ നെടുവീര്‍പ്പിടുന്ന ആ ഒരൊറ്റ നിമിഷം വരെയെങ്കിലും ഞാന്‍ ജീവിച്ചിരുന്നുവെങ്കില്‍..... ചിലപ്പോള്‍ അവസാന ആഗ്രഹവും പൂക്കാതെ കൊഴിയും.. പിടഞ്ഞു പിടഞ്ഞു ഞാന്‍ മരിക്കും... എന്നാലും അറിയുക, നിന്റെ നിശ്വാസം മാത്രമാണീ കടലാസുക്കഷ്ണത്തിന്റെ ജീവവായു.. നിന്റെ ഹൃദയത്തിനു പുറത്തും എന്നെ കാത്തിരിക്കുന്നത് മരണമെങ്കിലും, ആ കൈകളിലെത്തും മുമ്പ് നിന്റെ നെടുവീര്‍പ്പില്‍ നിന്നെനിക്ക് അവസാന ശ്വാസമെടുക്കണം... വീണ്ടും കടലാസുക്കഷ്ണമായിത്തന്നെ ഞാന്‍ ജന്മമെടുത്തിരുന്നെങ്കില്‍...!! അതിലും നീ നിന്റെ പ്രണയം കുറിക്കണം... ഒരിക്കലും മായാത്ത മഷിപ്പാടുകളുമായി നിന്റെ ഹൃദയത്തിനുള്ളില്‍  ഉറങ്ങണമെനിക്ക്...... ചിതലരിക്കാത്ത ഹൃദയത്തിനുള്ളില്‍ നീപോലുമറിയാതെ യുഗങ്ങളോളം ജീവിക്കണ...

നിഴലിതെവിടെ?!?!?!

Image
നടന്നുനീങ്ങിയ വഴിത്താരയിലെല്ലാം നീ എന്നോടുകൂടെ ഉണ്ടായിരുന്നു. ഇണങ്ങിയും പിണങ്ങിയും... മിക്കപ്പോഴും തോളോടു തോൾ             ചേർന്നായിരുന്നു നമ്മുടെ യാത്ര.... ചിലപ്പോൾ ചെറിയ പിണക്കങ്ങളുടെ പേരിൽ മുഖം വീർപ്പിച്ച് നീ മുന്നിൽ നടന്നു പോകാറുണ്ട്... മറ്റു ചിലപ്പോൾ ഞാനായിരുന്നു നിന്നെ തനിച്ചാക്കി അകലാൻ ശ്രമിച്ചത്... ആയുസ്സിൻ്റെ അവസാന താളും മറിയുമ്പോൾ, ഞാനെൻ്റെ ദേഹം വെടിയും... പിന്നെ നീയില്ലാത്ത ഒരു യാത്ര... എന്നാല്‍ ഒന്നറിയുക, ആവില്ലെനിക്കു നീയില്ലാതെ  ആ പരലോകവാസവും....

നീ....

Image
നിൻ്റെ പേര്.... മന്ത്രം പോലെ ഞാൻ ഉരുവിടുന്ന ഒരു വാക്കു മാത്രമോ..!?! നിൻ്റെ നിഴൽ.... നീ പോലുമറിയാതെ ഞാൻ പിന്തുടരുന്നത് നിൻ്റെ നിഴലിനെയാണോ...!?! നീ.... സത്യമോ..അതോ മിഥ്യയോ..!?!

നിഴല്‍ സ്വപ്‌നങ്ങളിലൂടെ......

Image
കണ്ണുകള്‍ തുറന്നും തുറക്കാതെയും നാമേറെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ ഒരു നിഴല്‍ വീണിരിക്കുകയാണ്...!! അത് 'നിന്റേ'താണെന്നും നിന്റെ ഉള്ളിലെ 'പ്രണയ'ത്തിന്റേതാണെന്നും 'മരണ'ത്തിന്റേതാണെന്നും പലവട്ടമായി പലരും പറഞ്ഞു കഴിഞ്ഞു.....  എന്നാല്‍ എനിക്കു തോന്നുന്നു- എന്തുതന്നെയായാലും ആ നിഴലിലേക്കുള്ള യാത്രയിലാണ് ഞാന്‍......... വര്‍ഷവും ഹേമന്തവും പലവട്ടമായി പിന്നിട്ട്, തീര്‍ത്തും മൗനമായി, അനന്തമായൊരു യാത്ര... നിഴല്‍ സ്വപ്‌നങ്ങളിലൂടൊരു യാത്ര.......!!!!!!!!!! എന്റെ സ്വപ്‌നങ്ങളില്‍ വന്നു വീണ ആ കരിനിഴല്‍ എനിക്കായി കരുതിവെച്ചതെന്തെന്നു അറിയാന്‍ അവയെ പിന്തുടരാതെ വയ്യ.... ഒരുപക്ഷെ, ഒളിച്ചുകളി അവസാനിപ്പിച്ച് ആ കരിനിഴല്‍ എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെമാത്രം നീളുന്നൊരു യാത്രയാവാമിത്....!!

പിന്‍വിളികള്‍ക്കായി കാതോര്‍ത്ത്!!

Image
പാടത്തും തൊടിയിലുമായി കളിച്ചു തിമിര്‍ക്കുന്ന ബാല്യത്തില്‍ മരങ്ങളിലും ഇലകളിലും തട്ടി കാറ്റു കൊണ്ടു വരുന്ന സ്‌നേഹവും ശാസനയും പൊതിഞ്ഞ ആ പിന്‍വിളിക്കായാണ് കാത്തിരുന്നത്..... എത്ര സന്ധ്യ മയങ്ങിയാലും അമ്മമാരൊന്നു വിളിക്കാതെ നമ്മളില്‍ പലരും വീട്ടിലേക്ക് മടങ്ങാറില്ല, എന്നതല്ലേ..ഒരു സത്യം?!! കൗമാരത്തില്‍ സൗഹൃദത്തിന്റെ മുറവിളികള്‍ക്കുമപ്പുറം ഒരിക്കലും നഷ്ടമാകരുതെന്നു നാമാഗ്രഹിക്കുന്ന ചില സൗഹൃദങ്ങളുടെ പിന്‍വിളിക്കായി നാം കാത്തിരിക്കും... മറക്കില്ലെന്ന വാക്കു നല്‍കി കൗമാരക്കിളികള്‍ ദൂരേക്ക് പറന്നകലുന്നത് പൊടി കണ്ണീരോടെ നാം നോക്കി നില്‍ക്കും.... അതേ പിന്‍വിളികള്‍ക്കായുള്ള കാത്തിരിപ്പിനൊടുവില്‍ യൗവ്വനത്തിന്റെ വിശാലതയിലേക്ക് നാമും പറന്നടുക്കും.. മേല്‍വിലാസം തേടിയെത്തുന്ന പഴയ സൗഹൃദങ്ങളുടെ പിന്‍വിളികള്‍ക്കൊപ്പം പ്രണയത്തിന്റെ കാത്തിരിപ്പിലും വിരഹത്തിന്റെ നൊമ്പരത്തിലും നാം കാത്തിരിക്കും ഒരു പിന്‍വിളിക്കായി.... പിന്നീട് ആ പ്രണയത്തിന്റെ ഇളങ്കാറ്റിനൊപ്പം ജീവിതത്തോണിയില്‍ അക്കരയ്ക്കു നീങ്ങുമ്പോളും വെറുതെ ഒരു പിന്‍വിളിക്കായി നാം കാതോര്‍ക്കും.... തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഞെരുങ്ങി നീങ്...

കാണാകാഴ്ച്ചകളിലൂടൊരു സഞ്ചാരം

Image
ഏകാന്തതയ്ക്കുള്ള മനോഹാരിത എത്രയെന്നു വര്‍ണ്ണിക്കാനാവില്ല... വിശപ്പിന്റെ വിലയറിയണമെങ്കില്‍ പട്ടിണി കിടന്ന് നോക്കണം എന്നതുപോലെതന്നെയല്ലേ ഈ ഏകാന്തതയൊക്കെ....  അനുഭവിച്ചു തന്നെയറിയണം.... അലയടിക്കുന്ന സമുദ്രത്തിനു മുന്നിലോ തട്ടിത്തലോടുന്ന കാറ്റിനു മുന്നിലോ മൗനിയായി ഒരാള്‍ തനിച്ച് നിന്നാല്‍ അത് നിരാശകൊണ്ടാവില്ല.. ആ ഏകാന്തത അവര്‍ ആസ്വദിക്കുന്നതാവാം...... കാറ്റിന്റെ സംഗീതത്തിന് ശ്രുതിമീട്ടുന്ന ദളങ്ങള്‍ അടര്‍ന്നു വീണു പോയാലും വീണ്ടും താളമിട്ട് പൊങ്ങിപ്പറന്ന് കാതില്‍ കിന്നാരം ചൊല്ലി കടന്നുപോകുന്നതു പോലെ....... മനോഹരമായ കാഴ്ച്ചകളിലൂടെ സഞ്ചരിക്കണം... തനിയെ... സമയമോ നിബന്ധനകളോ എത്തിനോക്കാത്ത ഒരു വഴിയിലൂടെ.......