Posts

ആ ചെരിപ്പുകള്‍

Image
എന്റേതല്ലാത്ത ഒരു അനുഭവം എന്റെ കണ്ണിലൂടെ കണ്ട് ഞാനായി വിവര് ‍ ത്തനം ചെയ്യുമ്പോള് ‍ എത്രമാത്രം വിജയിക്കുമെന്ന് അറിയില്ല . എങ്കിലും എന്റെ പ്രിയ സുഹൃത്തിനോട് ക്ഷമ ചോദിച്ച് കൊണ്ട് ..... ജോലി കഴിഞ്ഞ് റൂമിന്റെ മുന്നിലെത്തുമ്പോള് ‍ അറിയാതെ വരാന്തയില് ‍ കിടക്കുന്ന ചെരുപ്പുകളില് ‍ സൂക്ഷിച്ച് നോക്കുന്ന ദുശീലമുണ്ട് . ഇപ്പോഴുള്ള ശീലമല്ല ... ചെറുപ്പത്തില് ‍ പഠിച്ചതാ ... സൂക്ഷിച്ച് നോക്കിയിട്ടും എനിക്കത് കാണാന് ‍ കഴിഞ്ഞില്ല . കാരണം ഞാന് ‍ നോക്കിയത് വരാന്തയിലെ ചെരുപ്പുകളില് ‍ ആയിരുന്നില്ല . സ് ‌ കൂള് ‍ വിട്ട് വരുമ്പോള് ‍ വീട്ടില് ‍ അമ്മ വേണം എന്നൊരു വാശിയുണ്ട് . വീട്ടില് ‍ എത്തുമ്പോഴേക്കും ബാഗ് ഊരി വാങ്ങുന്ന , വണ്ടിയുടെ ശബ്ദം കേള് ‍ ക്കുമ്പോള് ‍ ഓടി വരുന്ന കഥാപാത്രമെന്നുമായിരുന്നില്ല അമ്മ . ബാഗ് ഊരി വെച്ച് അടുക്കളയില് ‍ എത്തിയാല് ‍ കട്ടന് ‍ ചായയും കഴിക്കാന് ‍ എന്തേല്ലും കിട്ടും . വേറൊന്നും പ്രതീക്ഷിക്കണ്ട . സ് ‌ കൂളില് ‍ എന്ത് പഠിപ്പിച്ചു , എന്തൊക്കെയുണ്ടായി എന്നിങ്ങനെയുള്ള വിശേഷങ്ങളൊന്നും എനിക്ക് പറയാനും ഉണ്ടാക്കില്ല , അമ്മയ്ക്ക് കേള...

ജാനകിയുടെ സംശയങ്ങള്‍...

Image
''രേവതിക്കിത് പ്രായം 19. പെണ്ണ് ഒരു കാന്താരി ഒന്നുമല്ല. പുസ്തകപ്പുഴുവുമല്ല. അധികമങ്ങനെ ആരോടും മിണ്ടാറില്ലെന്നേ ഉള്ളൂ...' പറഞ്ഞു തീരും മുമ്പേ രേവതി എത്തി അമ്മ ജാനകിയോടും അയല്‍ക്കാരി സുലോചനയോടുമുള്ള പ്രതിഷേധം നോട്ടത്തിലൂടെ അറിയിച്ച് പതിയെ അടുക്കളയിലേക്കു നടന്നു. രേവതിക്കു തൊട്ടുപിന്നാലെ എത്തിയ വാസു ഭാര്യയോട് ഉച്ചത്തില്‍ ആജ്ഞാപിച്ചു: ''ചായ എടുക്ക് വേഗം.. ഗ്യാസിന് വിലകൂടിയതിനെതിരെ ഒരു പ്രതിഷേധ മാര്‍ച്ചുണ്ട്. ഞാനൊന്നു കുളിച്ചിട്ടു വരാം...'' സുലോചനയോട് പിന്നെ കാണാം എന്നു ആംഗ്യം കാണിച്ചിട്ട് വീടിനുള്ളിലേക്കു കടക്കുന്നതിനിടെ ജാനകി ഭര്‍ത്താവിനോടായി ചോദിച്ചു.. '' ഗ്യാസിന് എപ്പോ വില കൂടിന്നാ.. ഞാന്‍ അറിഞ്ഞില്ലല്ലോ..' ''നിന്നോട് ചോദിച്ചിട്ടാണോടീ ഗ്യാസിന് വില കൂട്ടുന്നത്.. അല്ലേലും നാട്ടില്‍ നടക്കണതെന്തൊക്കെ എന്നറിയണമെങ്കില്‍ പത്രം വായിക്കണം... അതും പറ്റിയില്ലേല്‍ വാര്‍ത്ത കാണണം... എന്തോരും വാര്‍ത്താ ചാനലുകളാ ഉള്ളത്...'' വാസു പറഞ്ഞു തീരും മുമ്പേ ജാനകി ആരംഭിച്ചു (അല്ലേലും, പെണ്ണുങ്ങളെല്ലാം ഇങ്ങനാണെന്നാണല്ലോ വെപ്പ്!!) മനുഷ്യാ കേബിള...

പ്രേമം കേട്ട പഴി !!

Image
പ്രേമം കേട്ട പഴി !!  =============================================           അന്താരാഷ്ട്ര വിഷയങ്ങളും പ്രദേശിക വിഷയങ്ങളുമെടുത്ത് ചാനലുകള്‍ ചര്‍ച്ചകളിലൂടെ ഇറങ്ങി കറങ്ങിത്തിരിഞ്ഞ് പുതിയ ചര്‍ച്ചകളിലേക്കു വഴി തുറന്ന് പ്രേക്ഷകനെ വിഢിയാക്കുന്ന കോമാളിത്തരങ്ങള്‍ തുടരുന്നതിനിടെയാണ് പതിവില്ലാതെ കേട്ടാല്‍ തന്നെ സുഖമുള്ള വിഷയമെടുത്ത് ചര്‍ച്ച തുടങ്ങിയത്. അന്നു മുതല്‍ ചാനലുകള്‍ പരസ്പരം പ്രണയിക്കുന്നതാണു കണ്ടത്.. 'പ്രേമം' എന്ന വിഷയമായിരുന്നു എവിടെയും... പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടാത്ത മലര്‍ ഒരു സംഭവമാണെന്നു ചാനലുകള്‍ വിളിച്ചു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന്‍സെല്ലാം പ്രേമത്തിനായി അടിയായി. ടിക്കറ്റ് കിട്ടുന്നതു ലോട്ടറി അടിക്കുന്ന പോലെ വലിയൊരു സംഭവമായി മാറി. ഇത്തവണത്തെ ഓണാഘോഷത്തിനു ക്യാമ്പസുകളില്‍ ജോര്‍ജും മലരും നിറഞ്ഞതായുള്ള വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ ഉള്ളില്‍ അല്പം കുശുമ്പു തോന്നിയവരല്ലെ നമ്മളില്‍ പലരും. എന്നാല്‍ പ്രേമിക്കുന്നവരും പ്രേമിക്കാനിരിക്കുന്നവരും  പ്രേമത്തെ വെറുക്കുന്നവരുമായി ഒരു വലിയ നിര തന്നെ 'പ്രേമ'ത്തെ പ്രതിക്കൂട്ടില്‍ ന...

നിഴലു പറഞ്ഞ കഥകള്‍...

Image
നിഴലു പറഞ്ഞ കഥകള്‍... കിനാലിലെവിടെയോ പറന്നു  നടന്ന ചിത്രശലഭം പറന്നകന്നു.                കാത്തിരിപ്പിനൊടുവില്‍ അതു തിരികെപ്പറന്നു, അവളുടെ ഓമനക്കൈത്തണ്ടയില്‍ വന്നിരുന്നു. പക്ഷേ, ഇത്തവണ അതിനെന്തോ സംഭവിച്ചിട്ടുണ്ട്.. നിറം ആകെ മങ്ങിയിരിക്കുന്നു. നിമിഷങ്ങള്‍ കഴിയും മുമ്പേ ആ വര്‍ണ്ണച്ചിറകുകള്‍ കറുപ്പില്‍ ലയിച്ചു. മാളു കണ്ട ചിത്രശലഭത്തിന്റെ നിറം കറുപ്പായി മാറിയതെങ്ങനെ? പൂവുകള്‍ തോറും തേന്‍നുകര്‍ന്ന് പാറിക്കളിച്ചു നടന്ന ശലഭത്തിന് മാളുവിന്റെ കൊഞ്ചലുകള്‍ താളമായിരുന്നിരിക്കാം. ഒരു ശ്രുതിമധുരമായ സംഗീതംപോലെയായിരുന്നു ശലഭത്തിന്റെ ചലനങ്ങളൊക്കെയും.. പൂവുകളില്‍ നിന്നും ആകാശത്തേക്ക് പറന്നുയര്‍ന്ന് വായുവില്‍ രണ്ടു വട്ടം കറങ്ങി രസിക്കുമ്പോഴും ആ ശലഭം മൂളിയ ഗാനങ്ങള്‍ താരാട്ടു പോലെ നെറുകയില്‍ തലോടുന്നതായി മാളുവിന് തോന്നി. മാളു മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു. പിന്നീടവള്‍ക്ക് ഉണരണമെന്നു തോന്നിയില്ല, ആ ശലഭത്തിനൊപ്പം ചലനമറ്റ് കിടന്നുപോയീ അവളും. പറന്നു വന്ന കറുത്ത ശലഭം തന്റെ മരണശീട്ടുമായി എത്തിയതായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശി ...

മഹാഗുരുവിന്...

Image
 ഞങ്ങളുടെ മഹാഗുരുവിന്... ഒന്നു നേരിട്ടു കാണാന്‍ സാധിച്ചിരുന്നെങ്കില്‍, ഒന്നു സംസാരിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? ഇല്ല, ഇനി ചോദ്യങ്ങളില്ല... 27 ജൂലൈ 2015 എന്ന കറുത്ത ദിനം എല്ലാം അവസാനിപ്പിച്ചു... അങ്ങയുടെ വേര്‍പാട് ഒരു വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഇനി ഇതുപോലൊരു സ്‌നേഹനിധിയായ അദ്ധ്യാപകന്‍ (അങ്ങ് കേള്‍ക്കാനാഗ്രഹിക്കുന്ന വിശേഷണം) ഞങ്ങള്‍ക്കു മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായി അവതരിക്കുമെന്ന് കരുതുന്നില്ല.. കാരണം അങ്ങേയ്ക്കു പകരം മാറ്റാരുമില്ല. അതെ, ഒരു മഹാഗുരുവിനെ ഞങ്ങള്‍ക്കു നഷ്ടമായി. ഇനിയുള്ളത് അങ്ങ് നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ മാത്രം.. എങ്കിലും ഒന്നറിയാം അവയിലൂടെ അങ്ങ് ജീവിക്കും...മരണമില്ലാതെ....                                       

ഒരു കിലോ അരിക്കെന്താ വില?

Image
ഒരു കിലോ  അരിക്കെന്താ വില?!! ======================= അതെ, ഇങ്ങ് ഹൈറേഞ്ചിലെ ഓണംകേറാമൂലയിലുള്ള നാണുചേട്ടന്റെ ചായക്കടയില്‍ മാത്രമല്ല, മലയാളക്കരയ്ക്കപ്പുറം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സുന്ദര സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തി പറക്കുകയല്ലായിരുന്നോ? രാഷ്ട്രീയം പറയരുതെന്ന് എഴുതിയാലും പലപ്പോഴും മുന്തിരിക്കള്ളിനൊപ്പം വിഴിഞ്ഞവും നുരഞ്ഞു പതയാറുണ്ടെന്നും അത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങളിലാവും അവസാനിക്കുന്നതെന്നും സ്വന്തം ഷാപ്പില്‍ നിന്ന് ദാമു ചേട്ടനും ആണയിട്ടപ്പോള്‍ കൊഞ്ചും കരിമീനും കള്ളും നുകര്‍ന്നിരുന്നവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ത്തു ചിരിച്ചു. ഇതെന്താണിപ്പോ പറയാന്‍ സമ്മതിക്കില്ലേ എന്ന അര്‍ത്ഥത്തില്‍ ദാമു ചേട്ടന്‍ അവരെ ഒന്നു നോക്കി. അതൊന്നും ശ്രദ്ധിക്കാതെ വര്‍ക്കിച്ചനും പരമുവും അടിച്ചു കിറുങ്ങിയിരുന്ന ഖാദര്‍ കോയയുടെ മുന്നിലെ കള്ളു അടിച്ചുമാറ്റി ഇരുവരുടേയും ഗ്ലാസ്സിലേക്കു പകര്‍ന്ന് ഒന്നുമറിയാത്തതുപോലെ സാവകാശം കുടിച്ചു തീര്‍ത്തു. കോയ പയ്യെ തലപൊക്കി. മുഖത്ത് വിളറിയ ചിരി. 'വിഴിഞ്ഞല്ലേ.. അതു പറ്റീരല്ലേ....' അതിനപ്പുറം കോയ പറഞ്ഞില്ല. ആമ തലവലിക്കും പോലെ കോയ വീണ്ടും ഡസ്‌കില...

ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!!

Image
ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ വഴിയരികില്‍ ആ മനുഷ്യക്കോലം!! അന്ന് ഓഫീസില്‍ നിന്ന് നേരെ ഇറങ്ങിയത് പുതുവര്‍ഷം ആഘോഷിക്കാനായാണ്. രണ്ടു മൂന്നു ബേക്കറികളില്‍ കയറിയിട്ടാണ് ഉദ്ദേശിച്ച രീതിയില്‍ നല്ലൊരു ചോക്ലേറ്റ് കേക്ക് കിട്ടിയത്. ആദ്യമായി സ്വന്തം ശമ്പളമുപയോഗിച്ച് ഒരു ആഘോഷത്തിനുള്ള കേക്ക് വാങ്ങുന്നതിന്റേയും പ്ലാന്‍ ചെയ്തതുപോലെ എല്ലാം നടക്കുന്നതിന്റേയും സന്തോഷത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. അല്പമൊന്നു നടന്നില്ല, അടച്ചിട്ടിരുന്ന ഒരു ഇലക്ട്രോണിക്‌സ് കടയുടെ മുന്നില്‍ പഴന്തുണി പുതച്ച് ഒരാള്‍ ഇരിക്കുന്നതു കണ്ടു. പുതുവര്‍ഷത്തിന്റെ ഒരുക്കങ്ങളൊന്നും കാണാതെ വിശന്നു തളര്‍ന്നു ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഭിക്ഷാടനത്തിന്റെ പേരില്‍ ആളെ പറ്റിക്കാന്‍ ഇറങ്ങിയ ആളല്ലല്ലോ എന്നും തോന്നി. കൈയിലുള്ള കേക്ക് കൊടുത്താലോ എന്നാണ് പിന്നെ ചിന്ത പോയത്. കേക്കിന്റെ വില മാറിയതോടെ കൈയിലാണെങ്കില്‍ വണ്ടിക്കൂലി മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഓഫീസിലെ പുതുവത്സരാഘോഷത്തിനായി തൂവെള്ള നിറമുള്ള ഡ്രസ്സിനു മാച്ചാവുന്ന തരത്തില്‍ ബാഗും മാറിയെടുത്ത് രാവിലെ ഇറങ്ങിയപ്പോള്‍ എടിഎം കാര്‍ഡും എടുത്തുവയ്ക്കാന്‍ ഓര്...