Posts

കാണാകാഴ്ച്ചകളിലൂടൊരു സഞ്ചാരം

Image
ഏകാന്തതയ്ക്കുള്ള മനോഹാരിത എത്രയെന്നു വര്‍ണ്ണിക്കാനാവില്ല... വിശപ്പിന്റെ വിലയറിയണമെങ്കില്‍ പട്ടിണി കിടന്ന് നോക്കണം എന്നതുപോലെതന്നെയല്ലേ ഈ ഏകാന്തതയൊക്കെ....  അനുഭവിച്ചു തന്നെയറിയണം.... അലയടിക്കുന്ന സമുദ്രത്തിനു മുന്നിലോ തട്ടിത്തലോടുന്ന കാറ്റിനു മുന്നിലോ മൗനിയായി ഒരാള്‍ തനിച്ച് നിന്നാല്‍ അത് നിരാശകൊണ്ടാവില്ല.. ആ ഏകാന്തത അവര്‍ ആസ്വദിക്കുന്നതാവാം...... കാറ്റിന്റെ സംഗീതത്തിന് ശ്രുതിമീട്ടുന്ന ദളങ്ങള്‍ അടര്‍ന്നു വീണു പോയാലും വീണ്ടും താളമിട്ട് പൊങ്ങിപ്പറന്ന് കാതില്‍ കിന്നാരം ചൊല്ലി കടന്നുപോകുന്നതു പോലെ....... മനോഹരമായ കാഴ്ച്ചകളിലൂടെ സഞ്ചരിക്കണം... തനിയെ... സമയമോ നിബന്ധനകളോ എത്തിനോക്കാത്ത ഒരു വഴിയിലൂടെ.......

ജൂണ്‍ ഒന്ന്!

Image
ജൂണ്‍ ഒന്ന് എന്നാല്‍ വല്ലാത്തൊരു കൗതുകമായിരുന്നു. പുതിയ ബാഗും കുടയും വാട്ടര്‍ ബോട്ടിലും ഒരു ഹരമായിരുന്നെങ്കിലും അതിനപ്പുറമൊരു ലഹരിയുണ്ടായിരുന്നു. പുതിയ ബുക്കുകളും പുസ്തകങ്ങളും പേജുകളില്‍ ഒളിപ്പിച്ചുവച്ച ആ നറുമണത്തിന്! അവയെല്ലാം പഴയ കലണ്ടര്‍ താളുകള്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുന്നത് ചേച്ചിയായിരുന്നു..ബാലരമയ്‌ക്കൊപ്പം കിട്ടുന്ന നെയിം സ്ലിപ്പുകളില്‍ നല്ലത് സ്വന്തമാക്കാന്‍ എന്നേക്കാള്‍ ഇളയകുട്ടിയെപ്പോലെ ചേച്ചി എന്നോടു വഴക്കിട്ടിട്ടുണ്ട്. നല്ലത് ആദ്യം ഒളിപ്പിച്ചു വച്ചിട്ട്  ചേച്ചിക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ പറഞ്ഞ് ഞാന്‍ ത്യാഗത്തിന്റെ മുഖവും അഭിനയിച്ചിട്ടുണ്ട്. ആദ്യ ദിവസം പുതിയ യൂണിഫോം ആയിരുന്നെങ്കിലും ചേച്ചി ഉപയോഗിച്ചെങ്കിലും പുതുമ നഷ്ടപ്പെടാത്ത ആ പഴയ യൂണിഫോമുകളും എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും തകര്‍ത്തുപെയ്യുന്ന മഴയെ കുട കൊണ്ടു തലോടിയായിരുന്നു ആ യാത്ര.. വളരെ മാന്യമായി പുത്തനുടുപ്പിട്ട് സ്‌കൂളിലേക്കു പോയ കുറുമ്പികള്‍ തിരിച്ചു തിരിച്ചെത്തുന്നത് കലിപ്പ് ലുക്കിലാവും... തോടുകളിലും പാടങ്ങളിലുമിറങ്ങി കളിച്ച് തിമിര്‍ത്ത് പനിനീര്‍ച്ചാമ്പയും ഇലുമ്പന്‍പുളിയു...

കളിത്തോഴിമാര്‍...

Image
കളിത്തോഴിമാര്‍... കാറും കോളും കാണുമ്പോഴേക്കും കുടയെടുത്ത് നടന്നകലുന്ന സൗഹൃദങ്ങള്‍ക്കിടയിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ വകഞ്ഞു മാറ്റി ഒരു വാഴയിലക്കീറിനു കീഴെ പാതി നനഞ്ഞും നനയാതെയും നാമേറെ നടന്നു... മഴ മാറിയിട്ടും വഴി പിരിഞ്ഞു പോകാതെ നാമൊന്നിച്ചു നടന്നു... വര്‍ഷവും ഹേമന്തവും മാറി മാറി വന്നു... പ്രണയത്തിന്റെ ഫെബ്രുവരിയും വിഷുവും ഉല്ലാസ വേളകളും സമ്മാനിക്കുന്ന ഏപ്രിലും തണുത്ത മഞ്ഞുപെയ്യുന്ന ഡിസംബറും കലണ്ടറുകളില്‍ ഇടം പിടിക്കും കാലം വരെ ആ വാഴയിലക്കീറെന്നും നമുക്കായി കാത്തിരിപ്പുണ്ടാവും...

സുഖനിന്ദ്ര

Image
ഒരു പകലു പോലെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിനു ശേഷം ഇരുളേറുമ്പോള്‍  നീ ഈ പുല്‍ക്കൊടി നാമ്പുകളെ പുതച്ചുറങ്ങും...എന്നന്നേക്കുമായി.. പുല്ലിലേക്ക് പിറന്നു വീണവനെ പച്ചപുല്ലുകൊണ്ടു തീര്‍ത്ത പുതപ്പുമായി സുഖനിന്ദ്രയിലാഴ്ത്താന്‍ കാത്തിരിക്കുകയാണ് ഈ പുല്‍ക്കൊടി നാമ്പുകള്‍. കല്ലറയിലേക്ക് പടര്‍ന്നു കയറുന്ന പുല്ലിനറിയാം ചുട്ടുപൊള്ളിയ ഹൃദയമാണ് നിലച്ചതെന്ന്... നിന്റെ കണ്ണുനീരും കളിചിരികളും കണ്‍കുളിര്‍ക്കെ കണ്ട് നിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച പുല്‍ക്കൊടിത്തുമ്പിലൊരു കണ്ണുനീര്‍ത്തുള്ളി നീ കാണുന്നുണ്ടോ? കത്തിയമര്‍ന്ന നിന്റെ ഹൃദയത്തിന് അലപമെങ്കിലും കുളിരേകാനുള്ള വിഫല ശ്രമമാണത്...

ആദ്യത്തെ വിഷുക്കണി

Image
പ്രിയ കൂട്ടുകാരി റിയ... കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമൊപ്പം ദീപങ്ങളെ സാക്ഷി നിര്‍ത്തി നിറപുഞ്ചിരി സമ്മാനിക്കുന്ന കള്ളക്കണ്ണന്‍.. വരും വര്‍ഷം നിനക്കു എട്ടിന്റെ പണികള്‍ തന്നെ കിട്ടട്ടെ എന്ന് അനുഗ്രഹിക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്‍... അതായിരുന്നു ഇതുവരെയുള്ള വിഷുക്കണികാഴ്ച്ചകള്‍... എന്നാല്‍ ഇന്നു നിന്റെ ജീവിതത്തിലെ     ആദ്യത്തെ വിഷുക്കണിയെ കുറിച്ചുള്ള അനുഭവം വായിച്ചപ്പോള്‍ ഒന്നിലധികം വിഷുക്കണികള്‍ ഒരുമിച്ചു കണ്ടതുപോലെയുണ്ട്. കണ്ണന്റെ പുഞ്ചിരിക്കു പത്തരമാറ്റിന്റെ തിളക്കവും... റിയയുടെ അനുഭവം താഴെ ചേര്‍ക്കുന്നു......... അയല്‍പക്കത്തെ വീടുകളില്‍ നിന്നെത്തുന്ന പായസത്തിന്റേയും കായവറുത്തതിന്റേയും ഓര്‍മ്മകളാണ് എന്റെ വിഷു അനുഭവങ്ങള്‍. കൂട്ടുകാര്‍ ഷെയര്‍ ചെയ്തു മാത്രം കണ്ടിരുന്ന ഇമേജുകളായിരുന്നു എന്റെ വിഷുക്കണിക്കാഴ്ച്ചകള്‍.                                എന്നാല്‍ ഈ വിഷുദിനത്തില്‍ കണ്ണു  തുറന്നപ്പോള്‍      പുഞ്ചിരി തൂകി  നില്‍ക്കുന്ന കാര്‍മുകില്‍വര്‍...

തകരപ്പെട്ടിയിലെ പെണ്ണ്‌...

Image
വീടിന്റെ മച്ചാണെനിക്കിഷ്ടം... ഞാന്‍ വരച്ച നിന്റെ ചിത്രങ്ങള്‍.. അച്ഛന്‍ നടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞവ.. ആരും കാണാതെ മച്ചിലൊരു കോണില്‍ ഞാനിന്നും സൂക്ഷിക്കുന്നു... നിന്റെ ജാതിയും കുടുംബമഹിമയും ചോദിച്ച് ആട്ടി തുപ്പിയ അച്ഛനു മുന്നില്‍ മറുത്തൊന്നും പറയാതെ ഞാന്‍ നിന്നു പോയി. ഒന്നിക്കാനാവില്ലെന്നു പറഞ്ഞ് നീയെന്നോടു യാത്ര പറഞ്ഞ ദിവസം തകര്‍ന്ന ഹൃദയവുമായി ചെന്നു കയറിയപ്പോള്‍ മുറ്റത്ത് ചിതറിക്കിടക്കുന്ന നിന്റെ ചിത്രങ്ങളാണ് ഞാന്‍ കണ്ടത്. അവയെല്ലാം വാരിയെടുത്ത് നെഞ്ചുപൊട്ടി കരയാനാവാതെ ഞാനിരുന്നുപോയി. പിന്നീടിന്നോളം എനിക്കൊന്നിനും മറുപടി ഉണ്ടായിരുന്നില്ല... ഇനിയും ആരോടും ഒന്നിനും മറുപടി പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല... എന്നിരുന്നാലും ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു... തനിച്ചിരിക്കാനാണ് എനിക്കിന്നിഷ്ടം..എന്തെന്നാല്‍, ഒറ്റയ്ക്കിരിക്കുമ്പോള്‍ നിന്റെ മുഖമെന്റെ മനസ്സില്‍ തെളിയും.. അപ്പോള്‍ തന്നെ അതൊരു വെള്ളക്കടലാസ്സിലേക്ക് ഞാനങ്ങു പകര്‍ത്തും... ചിത്രത്തിനുള്ളിലെ നിന്റെ കണ്ണുകള്‍ നോക്കി ഞാനങ്ങിനെ ഇരിക്കും... ഞാനൊന്നു ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ കണ്ണു നിറയ്ക്കുന്ന.. ആ പൊട്ടിപ്പെണ്...

എന്റെ പ്രിയകൂട്ടുകാരി...

Image
സൗഹൃദച്ചെപ്പിനുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു കവിത.. പ്രിയ കൂട്ടുകാരി നിനക്കായി ഈ കവിത ഒരിക്കല്‍ കൂടി സമ്മാനിക്കുന്നു.. ........................................എന്റെ പ്രിയകൂട്ടുകാരി.................................................... വിദ്യാലയമെനിക്കു നല്‍കിയ സമ്മാന- മൊന്നുണ്ടതെന്‍ പ്രിയ കൂട്ടുകാരി !! സ്‌നേഹിച്ചു ഞാനവളെയെന്‍ ഹൃത്തില്‍ വിരിഞ്ഞൊരാ പനിനീര്‍പുഷ്പമതായ്.. സൗഹൃദമെന്നാല്‍ എനിക്കു നീയും നിനക്കു ഞാനും എന്നോ,രതിരോ തീര്‍ത്തു ഇരുമനവും.. അവളോ മന്ത്രിച്ചുയെന്‍ കാതുകളിലവള്‍തന്‍ സുഖദു:ഖങ്ങളൊക്കെയാ കല്‍പ്പടവുകളില്‍! പിണങ്ങിപ്പിരിഞ്ഞ ഞങ്ങളിണങ്ങി ചേര്‍ന്ന പരിഭവങ്ങള്‍ക്കും സാക്ഷിയായാ കല്‍പ്പടവുകള്‍.. അറിയാതെ സ്‌നേഹിച്ചുപോയി ഞങ്ങളതിനേയും പിരിയാനാവാത്തപോല്‍..!! കളിചിരിയിലവളോ കൂട്ടുകാരിയായ്... ദു:ഖങ്ങളില്‍ സ്വാന്തനമവള്‍മാത്രമായ്!! വേനലിലാല്‍മരം തണല്‍ വിരിച്ചീടവെ സൗഹൃദക്കൂട്ടായ്മ,യാല്‍മരത്തിന്‍ കീഴിലായ്.. പടവുമാല്‍മരവും കുഞ്ഞിളംകാറ്റുമായി കാലം പോകുന്നതറിയാതുല്ലസിച്ചൊരാനാളുകള്‍.. വിദ്യാലയം വിട്ടിറങ്ങുന്ന വേളയിലവരെ പിരിഞ്ഞതില്‍ മനംനൊന്തിതെത്രയോ!! ...