Posts

സുഖനിന്ദ്ര

Image
ഒരു പകലു പോലെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിനു ശേഷം ഇരുളേറുമ്പോള്‍  നീ ഈ പുല്‍ക്കൊടി നാമ്പുകളെ പുതച്ചുറങ്ങും...എന്നന്നേക്കുമായി.. പുല്ലിലേക്ക് പിറന്നു വീണവനെ പച്ചപുല്ലുകൊണ്ടു തീര്‍ത്ത പുതപ്പുമായി സുഖനിന്ദ്രയിലാഴ്ത്താന്‍ കാത്തിരിക്കുകയാണ് ഈ പുല്‍ക്കൊടി നാമ്പുകള്‍. കല്ലറയിലേക്ക് പടര്‍ന്നു കയറുന്ന പുല്ലിനറിയാം ചുട്ടുപൊള്ളിയ ഹൃദയമാണ് നിലച്ചതെന്ന്... നിന്റെ കണ്ണുനീരും കളിചിരികളും കണ്‍കുളിര്‍ക്കെ കണ്ട് നിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച പുല്‍ക്കൊടിത്തുമ്പിലൊരു കണ്ണുനീര്‍ത്തുള്ളി നീ കാണുന്നുണ്ടോ? കത്തിയമര്‍ന്ന നിന്റെ ഹൃദയത്തിന് അലപമെങ്കിലും കുളിരേകാനുള്ള വിഫല ശ്രമമാണത്...

ആദ്യത്തെ വിഷുക്കണി

Image
പ്രിയ കൂട്ടുകാരി റിയ... കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമൊപ്പം ദീപങ്ങളെ സാക്ഷി നിര്‍ത്തി നിറപുഞ്ചിരി സമ്മാനിക്കുന്ന കള്ളക്കണ്ണന്‍.. വരും വര്‍ഷം നിനക്കു എട്ടിന്റെ പണികള്‍ തന്നെ കിട്ടട്ടെ എന്ന് അനുഗ്രഹിക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്‍... അതായിരുന്നു ഇതുവരെയുള്ള വിഷുക്കണികാഴ്ച്ചകള്‍... എന്നാല്‍ ഇന്നു നിന്റെ ജീവിതത്തിലെ     ആദ്യത്തെ വിഷുക്കണിയെ കുറിച്ചുള്ള അനുഭവം വായിച്ചപ്പോള്‍ ഒന്നിലധികം വിഷുക്കണികള്‍ ഒരുമിച്ചു കണ്ടതുപോലെയുണ്ട്. കണ്ണന്റെ പുഞ്ചിരിക്കു പത്തരമാറ്റിന്റെ തിളക്കവും... റിയയുടെ അനുഭവം താഴെ ചേര്‍ക്കുന്നു......... അയല്‍പക്കത്തെ വീടുകളില്‍ നിന്നെത്തുന്ന പായസത്തിന്റേയും കായവറുത്തതിന്റേയും ഓര്‍മ്മകളാണ് എന്റെ വിഷു അനുഭവങ്ങള്‍. കൂട്ടുകാര്‍ ഷെയര്‍ ചെയ്തു മാത്രം കണ്ടിരുന്ന ഇമേജുകളായിരുന്നു എന്റെ വിഷുക്കണിക്കാഴ്ച്ചകള്‍.                                എന്നാല്‍ ഈ വിഷുദിനത്തില്‍ കണ്ണു  തുറന്നപ്പോള്‍      പുഞ്ചിരി തൂകി  നില്‍ക്കുന്ന കാര്‍മുകില്‍വര്‍...

തകരപ്പെട്ടിയിലെ പെണ്ണ്‌...

Image
വീടിന്റെ മച്ചാണെനിക്കിഷ്ടം... ഞാന്‍ വരച്ച നിന്റെ ചിത്രങ്ങള്‍.. അച്ഛന്‍ നടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞവ.. ആരും കാണാതെ മച്ചിലൊരു കോണില്‍ ഞാനിന്നും സൂക്ഷിക്കുന്നു... നിന്റെ ജാതിയും കുടുംബമഹിമയും ചോദിച്ച് ആട്ടി തുപ്പിയ അച്ഛനു മുന്നില്‍ മറുത്തൊന്നും പറയാതെ ഞാന്‍ നിന്നു പോയി. ഒന്നിക്കാനാവില്ലെന്നു പറഞ്ഞ് നീയെന്നോടു യാത്ര പറഞ്ഞ ദിവസം തകര്‍ന്ന ഹൃദയവുമായി ചെന്നു കയറിയപ്പോള്‍ മുറ്റത്ത് ചിതറിക്കിടക്കുന്ന നിന്റെ ചിത്രങ്ങളാണ് ഞാന്‍ കണ്ടത്. അവയെല്ലാം വാരിയെടുത്ത് നെഞ്ചുപൊട്ടി കരയാനാവാതെ ഞാനിരുന്നുപോയി. പിന്നീടിന്നോളം എനിക്കൊന്നിനും മറുപടി ഉണ്ടായിരുന്നില്ല... ഇനിയും ആരോടും ഒന്നിനും മറുപടി പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല... എന്നിരുന്നാലും ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു... തനിച്ചിരിക്കാനാണ് എനിക്കിന്നിഷ്ടം..എന്തെന്നാല്‍, ഒറ്റയ്ക്കിരിക്കുമ്പോള്‍ നിന്റെ മുഖമെന്റെ മനസ്സില്‍ തെളിയും.. അപ്പോള്‍ തന്നെ അതൊരു വെള്ളക്കടലാസ്സിലേക്ക് ഞാനങ്ങു പകര്‍ത്തും... ചിത്രത്തിനുള്ളിലെ നിന്റെ കണ്ണുകള്‍ നോക്കി ഞാനങ്ങിനെ ഇരിക്കും... ഞാനൊന്നു ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ കണ്ണു നിറയ്ക്കുന്ന.. ആ പൊട്ടിപ്പെണ്...

എന്റെ പ്രിയകൂട്ടുകാരി...

Image
സൗഹൃദച്ചെപ്പിനുള്ളില്‍ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു കവിത.. പ്രിയ കൂട്ടുകാരി നിനക്കായി ഈ കവിത ഒരിക്കല്‍ കൂടി സമ്മാനിക്കുന്നു.. ........................................എന്റെ പ്രിയകൂട്ടുകാരി.................................................... വിദ്യാലയമെനിക്കു നല്‍കിയ സമ്മാന- മൊന്നുണ്ടതെന്‍ പ്രിയ കൂട്ടുകാരി !! സ്‌നേഹിച്ചു ഞാനവളെയെന്‍ ഹൃത്തില്‍ വിരിഞ്ഞൊരാ പനിനീര്‍പുഷ്പമതായ്.. സൗഹൃദമെന്നാല്‍ എനിക്കു നീയും നിനക്കു ഞാനും എന്നോ,രതിരോ തീര്‍ത്തു ഇരുമനവും.. അവളോ മന്ത്രിച്ചുയെന്‍ കാതുകളിലവള്‍തന്‍ സുഖദു:ഖങ്ങളൊക്കെയാ കല്‍പ്പടവുകളില്‍! പിണങ്ങിപ്പിരിഞ്ഞ ഞങ്ങളിണങ്ങി ചേര്‍ന്ന പരിഭവങ്ങള്‍ക്കും സാക്ഷിയായാ കല്‍പ്പടവുകള്‍.. അറിയാതെ സ്‌നേഹിച്ചുപോയി ഞങ്ങളതിനേയും പിരിയാനാവാത്തപോല്‍..!! കളിചിരിയിലവളോ കൂട്ടുകാരിയായ്... ദു:ഖങ്ങളില്‍ സ്വാന്തനമവള്‍മാത്രമായ്!! വേനലിലാല്‍മരം തണല്‍ വിരിച്ചീടവെ സൗഹൃദക്കൂട്ടായ്മ,യാല്‍മരത്തിന്‍ കീഴിലായ്.. പടവുമാല്‍മരവും കുഞ്ഞിളംകാറ്റുമായി കാലം പോകുന്നതറിയാതുല്ലസിച്ചൊരാനാളുകള്‍.. വിദ്യാലയം വിട്ടിറങ്ങുന്ന വേളയിലവരെ പിരിഞ്ഞതില്‍ മനംനൊന്തിതെത്രയോ!! ...

കുട്ടേട്ടന്,

Image
കുട്ടേട്ടന്, എങ്ങിനെ പറയണമെന്നെനിക്കറിയില്ല.. എന്നാല്‍ പറയാതിരിക്കാനുമാവില്ല എന്ന് തുടങ്ങിയും മറ്റും പ്രണയം മഴയായി പെയ്തിറങ്ങുന്ന കടലാസുതുണ്ടുകള്‍.. പ്രണയം പലപ്പോഴും ആദ്യമറിയുന്നത് ഈ കടലാസുതുണ്ടുകളാവാം.. അവനോ അവളോ തിരിച്ചറിയും മുമ്പേ കടലാസുകള്‍ പറയും നിനക്ക് അവളോട്/അവനോട് പ്രണയമാണെന്ന്... പണ്ട് സകൂളില്‍ പഠിക്കുമ്പോള്‍ അവളുടെ പേരു വെറുതെ കുത്തിക്കുറിച്ച് മറ്റാരും കാണാതെ നീ കീറിക്കളഞ്ഞ കടലാസുതുണ്ടുകള്‍... വരയ്ക്കാനറിയില്ലെങ്കിലും അവനായി അവള്‍ വരച്ച റോസാപുഷ്പങ്ങളും ഒരു കടലാസിലായിരുന്നു.. പ്രണയത്തിന്റെ നൊമ്പരങ്ങളും ആദ്യമറിയുന്നത് ഇതേ കടലാസുതുണ്ടുകളായിരുന്നു... എത്രയോ പ്രണയങ്ങള്‍ക്കായി സ്വന്തം ജീവന്‍ ബലികഴിച്ചതെത്രയോ കടലാസുകള്‍....

കാവ്യസൂര്യന്‍ ഉദിച്ചുനില്ക്കുകയാണ്....

Image
പൊതുവെ അശുഭ ദിനമായി കരുതപ്പെടുന്ന 13 ന് (13/2/16) മലയാളത്തിന്റെ കാവ്യശ്രേഷ്ഠനെ കാലം കവര്‍ന്നെടുത്തു. തിരിച്ചു വരില്ലെന്ന യാത്രാമൊഴിയോടെ നമ്മുടെ മാഷ് ഒഎന്‍വി സാര്‍ വിട പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും മാഷേ.. അങ്ങയോടൊരു വാക്ക്.. മരണം ശാന്തിയിലേക്കുള്ള കവാടം എന്നു പറഞ്ഞ് അതേ തൈക്കാട് ശാന്തികവാടത്തില്‍ അന്തി ഉറങ്ങുന്ന കാവ്യശ്രേഷ്ഠാ, പ്രിയ കാവ്യ സൂര്യാ.. അങ്ങ് ഉദിച്ചു നില്‍ക്കുകയാണ്. അങ്ങയുടെ തൂലിക സമ്മാനിച്ച, സിരകളില്‍ വിപ്ലവം നിറച്ച കാവ്യശകലങ്ങളിലൂടെ... തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ആസ്തി അളക്കാനെത്തിയ ബന്ധു പ്രമാണിമാര്‍ ആസ്തിയേക്കാളധികം ബാധ്യതയെന്നു അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന മനസ്സില്‍ ഒരു വലിയ മുറിപ്പാടാണ് ഉണ്ടായത്. ചവിട്ടി അരയ്ക്കപ്പെട്ട അഭിമാനം വീണ്ടെടുക്കാവാന്‍ ആ കുഞ്ഞുമനസ്സു തുടിച്ചു. അവിടെ തുടങ്ങിയാതാണ് ഒഎന്‍വിയുടെ പോരാട്ടം. സ്വന്തം ജീവിതം ഒരു പോരാട്ട ഭൂമിയാക്കി ലോകമറിയപ്പെടുന്ന മലയാളത്തിന്റെ അഭിമാനമായ കാവ്യശ്രേഷ്ഠനായി മാറുകയായിരുന്നു ഒഎന്‍വി. കൊല്ലം ചവറയിലെ തൊഴിലാളി സമൂഹങ്ങളുടെ കണ്ണീരും നൊമ്പരങ്ങളും കണ്ടും കേട്ടും വളര്‍ന്ന കുട്ട...

എല്ലാം ഓര്‍മ്മകളായി...

Image
നാട്ടില്‍ ചക്ക പഴുക്കാന്‍ തുടങ്ങിയെന്ന് മാളു വിളിച്ചപ്പോ പറഞ്ഞു. നാടിന്റെ ഓര്‍മ്മ വന്നു എന്നു പറയാന്‍ അകലെ ഒന്നുമല്ലെങ്കിലും വീട്ടിലേക്ക് പോകാന്‍ ഒരു നിമിഷം കൊതി തോന്നി... മൂക്കാനും പഴുക്കാനും യോഗമില്ലാത്ത രണ്ട് പ്ലാവുണ്ടാര്‍ന്നു മാമന്റെ വീട്ടില്‍. കുഞ്ഞായിരിക്കുമ്പോ അതിലുണ്ടാകുന്ന ഇടിയന്‍ ചക്കയെ കറി വെയ്ക്കും. ഇത്തിരി കൂടി കഴിഞ്ഞാല്‍ ചക്ക പുഴുക്ക്. പിന്നേം മൂക്കുന്നത് നോക്കി ഇരിക്കും . ചക്ക വറുക്കാന്‍, ഒരു മാസം മുഴുവന്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ ചായയ്ക്ക് ചക്ക വറുത്തത് .പിന്നേം  പിന്നേം കാത്തിരിക്കണം അടുത്ത ചക്ക പഴുക്കുന്നതിന്. ചക്ക വെട്ടി ചൊള പറിച്ച്, ആ ചക്ക പശയൊക്കെ കയ്യിലാക്കി കഴിച്ചിരുന്ന ഒരു സമയമുണ്ടാര്‍ന്നു. കുറച്ച് കഴിഞ്ഞാല്‍ എല്ലാവരുടേയും മോഹം തീര്‍ത്ത് ആര്‍ക്കും വേണ്ടാതെ കാക്കക്കും കിളിയ്ക്ക് അണ്ണാനും സ്വയം ബലിയര്‍പ്പിച്ച് ഈച്ചയരിച്ച് ഇങ്ങനെ തൂങ്ങി കിടക്കും. അവസാനം അസ്ഥി മാത്രമായാല്‍ പൊടുന്നനെ ഒരു വീഴ്ചയുണ്ട്. എന്നെയാരേല്ലും ദഹിപ്പിച്ചോണേ എന്നും പറഞ്ഞ്. വാരികൂട്ടി എടുത്ത് കളയുന്ന കൂട്ടത്തില്‍ കുറച്ച് ചക്കക്കുരുവും പെറുക്കിയെടുത്ത് അടുക്കളയില്‍ വെയ്ക്കും അമ്മമ്മ. ഇ...